
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 എന്ന കപ്പലിന്റെ ഉടമകൾക്ക് തിരിച്ചടി. ഇതേ കമ്പനിയുടെ മറ്റൊരു കപ്പലായ എംഎസ്‌സി മാനസ എഫ് തടഞ്ഞുവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് നിർദേശം നൽകി. കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.
അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 കപ്പലിലെ കണ്ടെയ്‌നറിൽ സിഇപിസിയുടെ കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തിലൂടെ തങ്ങൾക്ക് ആറു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് സിഇപിസി ഹൈക്കോടതിയെ സമീപിച്ചത്. ആറ് കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാക്കിയാൽ എംഎസ്‌സി മാനസ എഫ് എന്ന കപ്പൽ വിട്ടുനൽകാമെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.