
കേരളക്കരയെയാകെ ഞെട്ടിച്ച നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേദൽ ജിൻസൺ രാജ് കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷാവിധിയിൽ നാളെ വാദം കേൾക്കും. 2017ലാണ് അച്ഛനെയും അമ്മയെയും സഹോദരിയേയും ബന്ധുവായ സ്ത്രീയെയും പ്രതി മഴു കൊണ്ട് വെട്ടിക്കാലപ്പെടുത്തി കത്തിച്ചത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. അച്ഛൻ പ്രോഫ. രാജ തങ്കം, അമ്മ ഡോ. ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.