22 January 2026, Thursday

Related news

January 19, 2026
January 13, 2026
January 7, 2026
January 3, 2026
January 3, 2026
January 3, 2026
December 30, 2025
December 24, 2025
December 18, 2025
December 15, 2025

ഹരിയാനയില്‍ വിശ്വാസ വോട്ട് നേടി നയാബ് സിങ് സൈനി;അഞ്ച് ജെജെപി എംഎല്‍എമാര്‍ ഇറങ്ങിപ്പോയി

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2024 3:34 pm

ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നയാബ് സിങ് സൈനി വിശ്വാസ വോട്ട് നേടി. ശബ്ദവോട്ടോടെയാണ് വിശ്വാസ പ്രമേയം പാസാക്കിയത്.വിശ്വാസ വോട്ടെടുപ്പിന് മുൻപായി, പത്ത് ജെജെപി എംഎൽഎമാരിൽ അഞ്ചുപേർ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ബിജെപി-ജെജെപി സഖ്യം പിളർന്നതിനേത്തുടർന്ന് മനോഹർലാൽ ഖട്ടാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് ഹരിയാനയിൽ സൈനിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപവത്കരിച്ചത്.

90 സീറ്റുകളുള്ള ഹരിയാണ നിയമസഭയില്‍ 41 സീറ്റുകളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രന്മാരുടേയും ഹരിയാണ ലോക്ഹിത് പാര്‍ട്ടിയുടെ (എച്ച്.എല്‍.പി) ഒരു എം.എല്‍.എയുടേയും പിന്തുണയോടെയാണ് ബി.ജെ.പി ഇപ്പോൾ അധികാരം നിലനിർത്തിയിരിക്കുന്നത്. അഞ്ച് ജെജെപി എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) ബിജെപി ഭിന്നതയ്ക്കിടെയാണ് മനോഹര്‍ലാല്‍ ഖട്ടര്‍ രാജി വെച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാനത്തെ പത്ത് സീറ്റിലും ബിജെപി. ഒറ്റയ്ക്ക് മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ജെജെപിയുടെ ആവശ്യം ബിജെപി തള്ളിയതോടെയാണ് ഹരിയാണയില്‍ തര്‍ക്കം തുടങ്ങിയത്. ഹിസാര്‍, ഭിവാനിമഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെജെപിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്.

Eng­lish Summary:
Nayab Singh Sai­ni won the trust vote in Haryana; five JJP MLAs walked out

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.