
നെല്ലായി- ചെന്നൈ വന്ദേ ഭാരത് ട്രെയിനില്‍ പുകമഞ്ഞ്. ഡിണ്ടിഗലിന് സമീപമായിരുന്നു സംഭവം. വന്ദേ ഭാരത് ട്രെയിന്‍ താമരപ്പടിക്ക് സമീപം നിര്‍ത്തി പരിശോധന നടത്തി. പുക കണ്ട് യാത്രക്കാര്‍ ഭയപ്പെട്ടു. പിന്നീട് തകരാര്‍ പരിഹരിച്ചതിന് ശേഷം ട്രെയിന്‍ 30 മിനുട്ട് വൈകിയാണ് പുറപ്പെട്ടത്. താമരപ്പടി, വടമദുരൈ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ രാവിലെ 8.50 ഓടെയാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. യാത്രക്കാര്‍ പുകയാണെന്ന് തെറ്റിദ്ധരിച്ച് പാനിക് ബട്ടണ്‍ അമര്‍ത്തിയതായി പിന്നീട് കണ്ടെത്തി.
എ സി തകരാറിനെ തുടർന്നാണ് പുകമഞ്ഞ് ഉണ്ടായതെനന്ന് ആദ്യം കരുതിയത്. എന്നാൽ, കോച്ചിലെ ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന തീയണക്കുന്ന എയറോസോള്‍ ഉപകരണത്തില്‍ നിന്നാണ് മൂടല്‍മഞ്ഞ് ഉയര്‍ന്നുവന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോച്ചിന്റെ വിശ്രമമുറിയില്‍ സൂക്ഷിച്ചിരുന്ന എയറോസോള്‍ അഗ്‌നിശമന ഉപകരണം തുറക്കാന്‍ യാത്രക്കാരന്‍ ശ്രമിച്ചിരുന്നു. ഫ്ലാസ്‌ക് പോലുള്ള എക്സ്റ്റിംഗ്വിഷർ കണ്ട് അബദ്ധത്തില്‍ പിന്‍ നീക്കം ചെയ്തതായിരിക്കാം എന്നാണ് നിഗമനം. ഇത് സഹയാത്രികരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. മൂടല്‍മഞ്ഞ് കണ്ട് പുകയാണെന്ന് യാത്രക്കാർ തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.