21 January 2026, Wednesday

Related news

January 19, 2026
January 17, 2026
November 30, 2025
October 9, 2025
October 2, 2025
September 30, 2025
August 1, 2025
June 21, 2025
June 7, 2025
May 28, 2025

പട്ടയ വിതരണത്തിനായി ഈ വർഷം പുതിയ മിഷൻ ആരംഭിക്കും: മന്ത്രി കെ രാജൻ

web desk
ഹരിപ്പാട്
March 27, 2023 7:30 pm

പട്ടയ വിതരണത്തിനായി സംസ്ഥാനത്ത് ഈ വർഷം പുതിയ മിഷൻ ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടയ വിതരണത്തിനായി പുതിയ മിഷൻ ആരംഭിക്കുന്നതോടെ എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്നത് കൂടുതൽ വേഗത്തിൽ സാധ്യമാക്കും. മേയ് മാസം മുതൽ 140 മണ്ഡലങ്ങളിലും അതത് എം എൽ എ മാരുടെ അധ്യക്ഷതയിൽ പട്ടയവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനായി പ്രത്യേക യോഗം ചേരും. ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിന്റെ നോഡൽ ഓഫീസറായും നിയമിക്കും. ഈ യോഗത്തിന്റെ അടിസ്ഥാനത്തിൽ പട്ടയ ഡാഷ്ബോർഡ് ഉണ്ടാക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലാകും പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ മുഴുവൻ പാവപ്പെട്ടവർക്കും ഭൂമി നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ആധുനികമാകുന്നതോടെ ഇവിടെയെത്തുന്ന ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കും. ഫയലുകൾ ഇ ‑ഫയലുകളാക്കി മാറ്റുന്നതോടെ ജനങ്ങളുടെ പ്രശ്നത്തിന് വളരെ വേഗത്തിൽ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഹരിത വി കുമാർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു തുടങ്ങിയവർ പങ്കെടുത്തു.

 

Eng­lish Sam­mury: New mis­sion to be launched this year for pataya dis­tri­b­u­tion: Min­is­ter K Rajan

 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.