11 March 2026, Wednesday

Related news

March 11, 2026
March 6, 2026
February 20, 2026
February 6, 2026
February 3, 2026
January 27, 2026
January 19, 2026
January 6, 2026
December 31, 2025
December 31, 2025

എണ്ണപ്രതിസന്ധി; കരുതൽ ശേഖരം വിപണിയിലെത്തിക്കാൻ ജപ്പാൻ

Janayugom Webdesk
ടോക്കിയോ
March 11, 2026 4:41 pm

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ, രാജ്യത്തെ എണ്ണശേഖരം തുറന്നുവിടാൻ ജപ്പാൻ തീരുമാനിച്ചു. മാർച്ച് 16 മുതൽ കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ വിതരണം ആരംഭിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായ്ച്ചി ബുധനാഴ്ച പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ 15 ദിവസത്തെ ശേഖരവും സർക്കാർ വക ഒരു മാസത്തെ ശേഖരവുമാണ് വിപണിയിലെത്തിക്കുന്നത്. ഫെബ്രുവരി 28ന് ഇറാനിൽ ആരംഭിച്ച സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആഗോള ഊർജ്ജ വിപണിയിലുണ്ടായ കനത്ത തിരിച്ചടി മറികടക്കാനാണ് ഈ നീക്കം.

ലോകത്തെ എണ്ണനീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ 1970കളിലെ എണ്ണ പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇതിനെത്തുടർന്ന് കുതിച്ചുയരുന്ന ക്രൂഡ് ഓയിൽ വില നിയന്ത്രിക്കാൻ ജി7 രാജ്യങ്ങൾ സംയുക്തമായി തീരുമാനമെടുത്തതിന് പിന്നാലെയാണ് ജപ്പാന്റെ നടപടി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അധ്യക്ഷതയിൽ ചേരുന്ന ജി7 നേതാക്കളുടെ വീഡിയോ കോൺഫറൻസിൽ യുദ്ധം മൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യും. ഇന്റർനാഷണൽ എനർജി ഏജൻസിയും നിലവിലെ സാഹചര്യത്തിൽ എമർജൻസി സ്റ്റോക്കുകൾ ഉപയോഗിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്.

സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, യുഎഇ തുടങ്ങിയ എണ്ണ ഉത്പാദക രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം തുടരുന്നതും ചരക്ക് കപ്പലുകളെ ലക്ഷ്യമിടുന്നതും സാഹചര്യം സങ്കീർണ്ണമാക്കിയിരിക്കുകയാണ്. സമാധാനപരമായി കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നിലവിൽ സാധ്യതകളൊന്നുമില്ലാത്തതിനാൽ, ഇന്ത്യയുൾപ്പെടെയുള്ള മറ്റ് പ്രമുഖ എണ്ണ ഇറക്കുമതി രാജ്യങ്ങളും തങ്ങളുടെ കരുതൽ ശേഖരം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ജി7 കൂട്ടായ്മ എണ്ണവില നിയന്ത്രിക്കാൻ ഏകോപിതമായി പ്രവർത്തിക്കുമെന്ന് അറിയിച്ചു.

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.