
കൊച്ചിയില്‍ വീണ്ടും പഴകിയ മത്സ്യം പിടികൂടി. വൈപ്പിന്‍ കാളമുക്ക് മത്സ്യമാര്‍ക്കറ്റില്‍ നിന്നും 135 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെയാണ് കാളമുക്ക് ഫിഷ് മാള്‍ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. വൈപ്പിനിലെ ഏറ്റവും പ്രധാനപ്പെട്ട മൽസ്യ മാർക്കറ്റിൽ ഒന്നാണ് കാളമുക്ക്.
കഴിഞ്ഞ ദിവസം മരട് ദേശീയപാതയില്‍ നിന്നും രണ്ട് കണ്ടെയ്‌നര്‍ പഴകിയ മത്സ്യം പിടികൂടിയത് പിന്നാലെയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന.
ചാള, ഫിലോപ്പി, പാമുള്ളന്‍, പിരാന തുടങ്ങിയ മത്സ്യങ്ങളാണ് കണ്ടെടുത്തത്. വലിയ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലായിരുന്നു മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഇവ പുറത്തേയ്ക്ക് എടുത്തു. പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് നല്‍കി.
English Summary: Old fish caught again in Kochi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.