
തലസ്ഥാന നഗരിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി, നാളെ മുതൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല. ഈ വാഹനങ്ങളെ തിരിച്ചറിയുന്നതിനായി പെട്രോൾ പമ്പുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചു.
കോടതി നിർദേശപ്രകാരമാണ് നടപടി.
നാളെ മുതൽ ഒരു വാഹനം പമ്പിലേക്ക് പ്രവേശിക്കുമ്പോൾ, എഐ ക്യാമറകൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് പഴക്കം കണ്ടെത്തുകയും ചെയ്യും. 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനമോ 10 വർഷം കഴിഞ്ഞ ഡീസൽ വാഹനമോ ആണെങ്കിൽ, പമ്പിലെ ഉച്ചഭാഷിണിയിലൂടെ വോയിസ് മെസ്സേജായി ഇക്കാര്യം അറിയിക്കും. ഇന്ധനം ലഭിക്കില്ലെന്ന് മാത്രമല്ല, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെത്തി വാഹനം സ്ക്രാപ്പിങ് സെന്ററിലേക്ക് മാറ്റുകയോ പിഴ ഈടാക്കുകയോ ചെയ്യും. ഏത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും ഈ നിയമം ബാധകമാണ്. അതേസമയം, തലസ്ഥാന മേഖലയുടെ ഭാഗമായ നോയിഡയിലും ഗുരുഗ്രാമിലും നിലവിൽ എഐ ക്യാമറകൾ സ്ഥാപിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.