28 December 2025, Sunday

ഊർമിളാ ദുഃഖം

വിജയലക്ഷ്മി ടി ടി
August 25, 2024 3:01 am

ലക്ഷ്മണ പത്നിയാം ഊർമിള
ഞാനെന്റെ ദുഃഖങ്ങൾ
ഒന്നു പറഞ്ഞിടട്ടെ
ഭ്രാതാവിൻ തുണയായി
പോയൊരു കാന്തനിതെന്തേ
മറന്നു പോയ് പാവമെന്നേ
താത മാതാക്കളെ ശുശ്രുഷ ചെയ്ക നീ
പോയ് വരാം ഞാനെന്നു ചൊല്ലി നീയും
അത് കേട്ടെൻ ഹൃദയത്തിലിരുള് വീണു
കാലടികൾ വിറച്ചു ചകിതയായി
എന്നെ നീ ഏൽപ്പിച്ചതാരുടെ കൈകളിൽ
എന്നുള്ള ചോദ്യം ഉയർന്നു ഉള്ളിൽ
ഉറക്കെ കരയുവാൻ പോലുമാകാതെ
നിശബ്ദം നിന്നു ഞാനും കുനിഞ്ഞ ശിരസുമായ്
എങ്കിലും കാട്ടീല ദുർമുഖം ഒട്ടുമേ
എന്നിട്ടും എന്നെ മറന്നതെന്തേ
കാന്തന്റെ കാലടി ചേർന്നു നടന്നോരാ
സീതയെ വാഴ്ത്തുന്നു ലോകരെല്ലാം
കല്ലിലും മുള്ളിലും പതിയുടെ-
കൂടെയാണെന്നുള്ള സത്യം ആരറിഞ്ഞു
കടലോളം ദുഃഖങ്ങൾ ഉള്ളിലൊതുക്കീട്ടും
കടുകോളം ചെറുതായി പോയവൾ ഞാൻ
വാല്മീകി പോലും മറന്നതല്ലേ
എന്റെ ആത്മാവിൻ ഗദ്ഗദം ആരറിഞ്ഞു
ഉരുകി വീഴുന്നോരെൻ കണ്ണുനീരാലെ
കുതിരുമെൻ മെത്തയിൽ മുഖമമർത്തി
രാവിലുറങ്ങാതുണർന്നിരിക്കുന്നു ഞാൻ
സൗമിത്രെ നീയും അറിവതുണ്ടോ
ഭർതൃമതിയാം വിധവ ഞാനെന്നെന്റെ
ഹൃത്തടം ചൊല്ലിയോ തേങ്ങലോടെ
നെറ്റിമേൽ നീയണിയിച്ചൊരാ
പൊട്ടിന്റെ വർണം ഒട്ടും കുറയാതെ
കാത്തിരിക്കുന്നു ഞാൻ അന്തഃപ്പുരത്തിലെ
നാല് ചുവരുകൾക്കുള്ളിലായി
ഭൂമി പുത്രിയ്ക്ക് അനുജയാണിവൾ
പാതിവൃത്യത്തോടെ കാത്തിരിക്കാം

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.