
കെപിസിസി പുനഃസംഘടനയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കടുത്ത നിലപാട് തുടരുന്നതിനാൽ കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 59ൽ നിന്നും 140 ആക്കി ഉയർത്തുവാൻ നീക്കം. സതീശൻ നിർദേശിച്ച പല പേരുകളും വെട്ടിയതാണ് തർക്കത്തിന് കാരണം. സെക്രട്ടറിമാരെ നിയമിച്ച ശേഷം മാത്രം മതിയേയുള്ളൂ പുതിയ ഭാരവാഹികളുടെ ചുമതലയേൽക്കൽ എന്നാണ് സതീശന്റെ നിലപാട്.
ഈ കടുംപിടിത്തം കാരണം ജനറൽ സെക്രട്ടറിമാരായി നിയമിച്ച 59 പേർക്കും 13 വൈസ് പ്രസിഡന്റുമാർക്കും ഇതുവരെ ചുമതലയേൽക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ 50 സെക്രട്ടറിമാർ തുടരുന്നുണ്ട്. ഇവർക്ക് സ്ഥാനക്കയറ്റം ലഭിക്കാത്തതിനാൽ തുടർച്ച നൽകേണ്ടതുണ്ട്. ഇതിനുപുറമേ 90 പേരെക്കൂടി ഉൾപ്പെടുത്തി ആകെ 140 സെക്രട്ടറിമാരെ നിയമിക്കാനാണ് നീക്കം. 200ലേറെ പേരാണ് സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കാനായി പട്ടികയിൽ വന്നത്.
ഗ്രൂപ്പ് താൽപര്യങ്ങൾ പരിഹരിക്കുന്നതിനും ജനറൽ സെക്രട്ടറി പദവിക്കായി പരാതി നൽകിയവരെ അനുരഞ്ജിപ്പിക്കുന്നതിനുമാമായാണ് കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 140 ആയി ഉയർത്താൻ ആലോചന നടത്തുന്നത്. ഒരു നിയമസഭാ മണ്ഡലത്തിന് ഒരാൾ എന്ന നിലയിലാകും നിയമനം നടത്തുകയെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.