
കുടുംബപ്രശ്‌നങ്ങൾ പ്രാർത്ഥനയിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ബാബു ജോസഫ് എന്നയാളെയാണ് എളമക്കര പൊലീസ് പിടികൂടിയത്. യുവതിയുടെ കൈവശമുണ്ടായിരുന്ന നാല് ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നും പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നു. യുവതിയുടെ കുടുംബത്തിലെ പ്രശ്‌നങ്ങൾ പ്രാർത്ഥനയിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ച ഇയാൾ, പിന്നീട് പ്രാർത്ഥനയുടെ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് പല തവണയായി നാല് ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. പണം തട്ടിയെടുത്തതിന് ശേഷം ഇയാൾ യുവതിയെ മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.