27 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 22, 2024
September 21, 2024
September 21, 2024
September 19, 2024
September 18, 2024
September 12, 2024
September 11, 2024
September 10, 2024
September 9, 2024

പേട്ട കൊലപാതകം; അനീഷിനെ കൂത്തിയത് അറിഞ്ഞുകൊണ്ടെന്ന് സൈമൺ

Janayugom Webdesk
തിരുവനന്തപുരം
December 31, 2021 11:56 am

പേട്ടയിൽ വീടിനുള്ളിൽ സമീപവാസിയായ വിദ്യാർത്ഥിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി സൈമൺ ലാലൻ കുറ്റം സമ്മതിച്ചു. കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്നാണ് പൊലീസിന് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നല്‍കിയത്. മകളുമായി അനീഷിന്റെ പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നും സൈമണ്‍ പറഞ്ഞു. കള്ളനാണെന്നു കരുതിയാണ് യുവാവിനെ കുത്തിയതെന്നായിരുന്നു സൈമൺ ലാലൻ നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാൽ ഇതു കളവാണെന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. മകളുടെ മുറിക്കുള്ളിൽ ഉണ്ടായിരുന്നത് അനീഷ് ജോർജാണെന്ന് മനസിലാക്കിയതിനു ശേഷമാണ് കുത്തിയതെന്നു പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മകളുടെ മുറിയിലെ ബാത്ത് റൂമിനകത്തു കയറി രക്ഷപ്പെടാൻ അനീഷ് ശ്രമിച്ചിരുന്നു. ഇയാളെ കണ്ട സൈമൺ ബഹളം ഉണ്ടാക്കുകയും ആക്രമിക്കാൻ കത്തിയുമായി പാഞ്ഞടുക്കുകയുമായിരുന്നു. യുവാവിനെ കുത്തുന്നതു തടയാൻ സൈമൺന്റെ ഭാര്യയും മകളും ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റികൊണ്ടു കുത്തുകയായിരുന്നു. സൈമണ്‍ന്റെ ഭാര്യയുടെയും മക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

വീടിന്റെ മുൻവശത്തെ വാതിലും അടുക്കള വാതിലും അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനാൽ മോഷണശ്രമം നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം അനീഷിനെ സൈമൺ വീട്ടിൽ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്.

eng­lish sum­ma­ry; pet­ta mur­der; Simon plead­ed guilty

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.