
തൃശ്ശൂരിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും ഫയർഫോഴ്സും ചേർന്ന് വലയിട്ട് പിടിച്ചു. പട്ടാമ്പി സ്വദേശിയായ റിൻഷാദാണ് തൃശ്ശൂരിലെ മൂന്ന് നില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. കെട്ടിടത്തിലുണ്ടായിരുന്ന ഓടും വടികളും മറ്റും ഇയാൾ താഴേക്ക് വലിച്ചെറിഞ്ഞതിനാൽ രക്ഷാപ്രവർത്തനത്തിനെത്തിയ ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന പെയിൻറ് തലവഴി ഒഴിച്ചായിരുന്നു ഇയാളുടെ പ്രകടനം. റിൻഷാദ് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.