
തന്റെ മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതികളിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് നടനും ബി ജെ പി നേതാവുമായ ജി കൃഷ്ണകുമാർ വ്യക്തമാക്കി. “ആദ്യം അവരുടെ പരാതി അന്വേഷിക്കണമെന്ന് പോലീസിന് തോന്നിയിരിക്കാം. അതിൽ തെറ്റ് പറയാൻ കഴിയില്ല. കാരണം, ഞങ്ങൾ കൊടുത്ത കേസ് സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണെങ്കിൽ, അവർ നൽകിയത് ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പ് താൽപ്പര്യങ്ങളില്ലെന്നും, അങ്ങനെ കരുതി ആരെങ്കിലും തനിക്കെതിരെ നിൽക്കുന്നുവെങ്കിൽ അത് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നിന്നടക്കം വലിയ പിന്തുണ ലഭിച്ചുവെന്ന് ദിയാ കൃഷ്ണയും പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.