21 January 2026, Wednesday

Related news

January 11, 2026
December 22, 2025
November 28, 2025
November 19, 2025
November 2, 2025
August 9, 2025
August 2, 2025
July 27, 2025
July 16, 2025
April 5, 2025

പ്രെഡേറ്റർ ഫ്രീ 2050; കാ​ട്ടു​പൂ​ച്ച​ക​ളെ കൊ​ന്നൊ​ടു​ക്കാ​ൻ ന്യൂസിലാൻഡ്

Janayugom Webdesk
വെല്ലിംഗ്ടൺ
November 28, 2025 10:21 am

തദ്ദേശീയ വന്യജീവികളെ സംരക്ഷിക്കുന്നതിനായി, 2050 ഓടെ രാജ്യത്തെ മുഴുവൻ കാട്ടുപൂച്ചകളെയും ഇല്ലാതാക്കാൻ പുതിയ പദ്ധതിയുമായി ന്യൂസിലൻഡ് സർക്കാർ. തദ്ദേശീയ പക്ഷികൾ, വവ്വാലുകൾ, പല്ലികൾ, പ്രാണികൾ എന്നിവയ്ക്ക് ഭീഷണിയാകുന്ന കാട്ടുപൂച്ചകളെ ‘കരുണയില്ലാത്ത കൊലയാളികൾ’ എന്നാണ് കൺസർവേഷൻ മന്ത്രിയായ തമ പൊട്ടക വിശേഷിപ്പിച്ചത്. അധിനിവേശ ജീവിവർഗ്ഗങ്ങളെ ലക്ഷ്യമിട്ട് 2016ൽ ആരംഭിച്ച ‘പ്രെഡേറ്റർ ഫ്രീ 2050’ എന്ന പദ്ധതിയിൽ ഇനി കാട്ടുപൂച്ചകളെയും ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കരയിലെ സസ്തനികളായ വേട്ടക്കാർ ഇല്ലാത്ത ഒരു പരിതസ്ഥിതിയിൽ പരിണമിച്ചവയായതിനാൽ, പൂച്ചകളെപ്പോലുള്ള വേട്ടക്കാർക്ക് തദ്ദേശീയ ജീവിവർഗ്ഗങ്ങളെ എളുപ്പത്തിൽ ഇരയാക്കാൻ കഴിയും. ബ്ലാക്ക് സ്റ്റിൽസ് പോലുള്ള വംശനാശഭീഷണി നേരിടുന്ന പക്ഷികൾക്ക് കാട്ടുപൂച്ചകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കൂടാതെ, പൂച്ചകൾ പരത്തുന്ന ‘ടോക്‌സോപ്ലാസ്‌മോസിസ്’ എന്ന രോഗം ഡോൾഫിനുകൾ പോലുള്ള മറ്റ് ജീവിവർഗ്ഗങ്ങൾക്കും ഭീഷണിയാണ്. 

വീടുകളിൽ വളർത്തുന്ന പൂച്ചകളെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എങ്കിലും അവയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് ശക്തമായ നിയമങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. യൂറോപ്യൻ കപ്പൽ യാത്രക്കാർ എലികളെ നിയന്ത്രിക്കുന്നതിനായി പൂച്ചകളെ കപ്പലുകളിൽ കൊണ്ടുപോയിരുന്നു. 1769ൽ യൂറോപ്യൻ വംശജർ എത്തിയതിന് ശേഷം ന്യൂസിലൻഡിലുടനീളം പൂച്ചകൾ വർധിച്ചു, ഇത് കാരണം ആറ് തദ്ദേശീയ പക്ഷി വർഗ്ഗങ്ങൾക്കും 70ലധികം പ്രാദേശിക ഉപവർഗ്ഗങ്ങൾക്കും വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ഈ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ കാട്ടുപൂച്ചകളുടെ എണ്ണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് തമ പൊട്ടക വിശദീകരിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.