17 January 2026, Saturday

ഡ്യൂക്ക് ഓഫ് യോർക്ക് പദവി ഉപേക്ഷിച്ച് ആൻഡ്രൂ രാജകുമാരൻ

Janayugom Webdesk
ലണ്ടന്‍
October 18, 2025 10:31 pm

ഡ്യൂക്ക് ഓഫ് യോർക്ക് എന്ന സ്ഥാനപ്പേര് ഉപേക്ഷിക്കാൻ തീരുമാനിച്ച് ആൻഡ്രൂ രാജകുമാരൻ. ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദി ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ചാള്‍സ് മൂന്നാമനുമായും മറ്റ് കുടുംബാംഗങ്ങളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ആൻഡ്രൂ പ്രസ്താവനയിൽ അറിയിച്ചു. ആൻഡ്രൂവിനെതിരായ തുടർച്ചയായ ആരോപണങ്ങൾ രാജകുടുംബത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു എന്ന നി​ഗമനത്തിൽ നിന്നാണ് ഈ തീരുമാനം.

തനിക്കെതിരെയുള്ള ആരോപണങ്ങൾ ശക്തിയായി നിഷേധിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ച പദവികളും നിലനിർത്തുന്ന പദവിയെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കി. ഡ്യൂക്ക് ഓഫ് യോർക്ക്, നൈറ്റ് ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ വിക്ടോറിയൻ ഓർഡർ, റോയൽ നൈറ്റ് കമ്പാനിയൻ ഓഫ് ദ മോസ്റ്റ് നോബിൾ ഓർഡർ ഓഫ് ദ ഗാർട്ടർ എന്നീ പദവികളാണ് ആൻഡ്രൂ ഉപേക്ഷിക്കുന്നത്.

ഇവയെല്ലാം ഉപേക്ഷിക്കുമ്പോഴും, പ്രിൻസ് എന്ന പദവി അദ്ദേഹത്തിന് നിലനിർത്താൻ കഴിയും. കാരണം, രാജ്ഞിയുടെ മകനായി ജനിച്ചതിനാൽ ഈ പദവി പാർലമെന്റ് നിയമത്തിലൂടെ അല്ലാതെ നീക്കം ചെയ്യാൻ കഴിയില്ല. നിലവിൽ സൈനിക പദവികളും ബഹുമതിയും ഉപയോഗിക്കുന്നതിൽ നിന്ന് ആൻഡ്രൂവിനെ വിലക്കിയിട്ടുണ്ട്. വിഷയത്തിൽ ബ്രിട്ടീഷ് രാജകുടുംബവും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആൻഡ്രൂവിന്റെ വ്യക്തിപരമായ വിഷയങ്ങൾ രാജകുടുംബത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി തടസ്സമുണ്ടാക്കുന്നു എന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെന്ന് രാജകുടുംബം അറിയിച്ചു. ലൈംഗികാപവാദക്കേസിൽ ആരോപണവിധേയനായതിന് പിന്നാലെ 2022ൽ പരമോന്നത നഗരബഹുമതിയായി 1987ൽ സമ്മാനിച്ച ‘ഫ്രീഡം ഓഫ് ദ് സിറ്റി’ റദ്ദാക്കിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.