പാർലമെൻറിലോ നിയമസഭയിലോ അസഭ്യവാക്കുകൾക്കും അക്രമത്തിനും സ്ഥാനമില്ലെന്നും അംഗങ്ങൾ പരസ്പരം പൂർണമായ ബഹുമാനവും ആദരവും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീംകോടതി.
സഭയ്ക്കുള്ളിൽ സംസാരിക്കാനുള്ള അവകാശത്തെ സഹ അംഗത്തെയോ മന്ത്രിമാരെയോ അവരുടെ കസേരയെയോ അപമാനിക്കുവാനോ അപകീർത്തിപ്പെടുത്തുവാനോ ഉള്ള ആയുധമാക്കി മാറ്റരുതെന്നും സുപ്രീം കോടതി പറഞ്ഞു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിഹാർ നിയമസഭയിൽ മുദ്രാവാക്യം വിളിച്ച രാഷ്ട്രീയ ജനതാദൾ എംഎൽസി സുനിൽ കുമാർ സിംഗിൻറെ വിഷയം പരിശോധിക്കുമ്പോഴാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബഞ്ച് പരാമർശം നടത്തിയത്. എന്നാൽ അദ്ദേഹത്തെ സഭയിൽ നിന്ന് പുറത്താക്കിയത് കടത്തതും അതിരു കടന്നതുമായ സംഭവമായെന്നും ബഞ്ച് നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.