
ദുർബലരായ സ്‌ത്രീകൾക്ക് ജോലി വാഗ്ദാനം ചെയ്ത് സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലായിരിന്നു സംഭവം. ബലാത്സംഗം, നിർബന്ധിത മതപരിവർത്തനം, ദുർബലരായ യുവതികൾക്ക് ജോലി നൽകാനെന്ന വ്യാജേന സെക്സ് റാക്കറ്റ് നടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി അമ്രീൻ, ആഫ്രീൻ എന്നീ യുവതികളെയാണ് അറസ്റ്റ് ചെയ്‌തത്.
ഇവരുടെ സഹായിയായ ചന്ദൻ യാദവ് എന്ന യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റു പ്രതികളായ ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ തുടരുകയുമാണ്. തട്ടിപ്പിനിരയായ രണ്ടു യുവതികളുടെ പരാതിയിലാണ് നടപടി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് ഇരുവരും തട്ടിപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 10,000 രൂപ പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം, എന്നിങ്ങനെ ജോലികൾ വാഗ്ദാനം ചെയ്താണ് ഇവർ പെൺകുട്ടികളെ പീഡിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.