
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും സംഘവും ബംഗാളിലെത്തി. എസ്ഐആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 60 ലക്ഷത്തോളം പേരലാണ് അന്തിമ പട്ടികയില്‍ നിന്ന് പുറത്തായത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദർശനം. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ആളുകളുടെ നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രതിഷേധം ഇന്നും തുടരുന്നു
കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഗ്യാനേഷ് കുമാറിന് നേരെ ന്യൂ ടൗണിലെ ഒരു സ്വകാര്യ ഹോട്ടലിന് മുന്നിൽ ഒത്തുകൂടിയ ജനാധിപത്യത്തിന്റെ കൊലയാളി ഗ്യാനേഷ് കുമാർ മടങ്ങിപ്പോവുക എന്ന് എഴുതിയ പോസ്റ്ററുകൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ് എസ് സന്ധു, വിവേക് ജോഷി, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർമാരായ മനീഷ് ഗാർഗ്, പവൻ കുമാർ എന്നിവർക്കൊപ്പമാണ് ഗ്യാനേഷ് കുമാർ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച് പ്രതിഷേധക്കാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.