18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ആള്‍മാറാട്ടം; യുപിയിലെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ വീണ്ടും ക്രമക്കേട്

Janayugom Webdesk
ലക്നൌ
August 25, 2024 10:54 pm

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ആള്‍മാറാട്ടം തുടങ്ങിയ വിഷയങ്ങളെത്തുടര്‍ന്ന് മാറ്റിവച്ച ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ വീണ്ടും വിവാദത്തില്‍. ആറുമാസം മുമ്പ് വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ മാറ്റിവച്ച പരീക്ഷയിലാണ് വീണ്ടും ക്രമക്കേടും ആള്‍മാറാട്ടവും അരങ്ങേറിയത്.
ഈമാസം 23 മുതല്‍ 60,244 ഒഴിവുകളിലേക്ക് നടന്ന പരീക്ഷയിലാണ് ക്രമക്കേട് നടന്നുവെന്ന ആരോപണം. 50 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്ന എഴുത്തു പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ആള്‍മാറാട്ടവും നടന്നുവെന്നാണ് പരാതി. എന്നാല്‍ ഈ വാര്‍ത്തകള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളിയെങ്കിലും ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.
നിരവധി പേരില്‍ നിന്നും പണം വാങ്ങിയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. പണം നല്‍കിയാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ അടക്കമുള്ളവര്‍ സമീപിച്ചതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
ബിജ്നോറിലെ പരീക്ഷാ കേന്ദ്രത്തില്‍ 20 ഓളം പേര്‍ വ്യാജ മാര്‍ഗത്തിലുടെ പരീക്ഷയെഴുതിയെന്ന പരാതിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ അടക്കം അറസ്റ്റിലായത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ പരീക്ഷാകേന്ദ്രത്തില്‍ സീല്‍ പൊട്ടിച്ച ചോദ്യപ്പേപ്പറാണ് ലഭിച്ചതെന്നും­­ ആരോപണമുണ്ട്.
എന്നാല്‍ ആരോപണം യുപി പൊലീസ് റിക്രൂട്ട്മെന്റ് ആന്റ് പ്രമോഷന്‍ ബോര്‍ഡ് അധ്യക്ഷന്‍ രാജീവ് കൃഷ്ണ നിഷേധിച്ചു. സീല്‍ ഇല്ലാതിരുന്നത് ചോര്‍ന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്നില്ലന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
നേരത്തെ ഫെബ്രുവരി അവസാനം നടത്താന്‍ നിശ്ചയിച്ചിരുന്നു കോണ്‍സ്റ്റബിള്‍ പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ മാറ്റിവയ്ക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.