
സിക്കിമിലെ പക്യേങ് ജില്ലയില്‍ പരിശീലനത്തിനിടെ റാഫ്റ്റ് മറിഞ് ആര്‍മി ജവാന്‍ മരിച്ചു.ടീസ്റ്റ നദിയിൽ സൈനികർക്കായി നടത്തിയ വാർഷിക റാഫ്റ്റിംഗ് പരിശീലന പരിപാടിക്കിടെയാണ് അപകടം.2023 ലെ വെള്ളപ്പൊക്കത്തിൽ തകർന്ന പാലത്തിന്റെ തൂണിൽ ഇടിച്ചാണ് റാഫ്റ്റ് തകർന്നത്. സൈനികൻ ശക്തമായ ഒഴുക്കുള്ള നദിയിലേക്ക് പതിക്കയായിരുന്നു.
191 ആർട്ടിലറി റെജിമെന്റിലെ ലാൻസ് നായിക് രാജശേഖർ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.അതി ശക്തമായ ഒഴുക്കുള്ള നദിയിൽ ബർദാങ്ങിനും രംഗ്‌പോ മൈനിംഗിനും ഇടയിൽ റാഫ്റ്റിംഗ് നടക്കുന്നതിനിടെയാണ് സംഭവം.ടീസ്റ്റ റെസ്‌ക്യൂ സെന്ററിലെ ഒരു സംഘത്തോടൊപ്പം സൈന്യം നടത്തിയ തെരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ കലിംപോങ് ജില്ലയ്ക്ക് അടുത്തുള്ള ടാർ ഖോളയിൽ നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. അതിവേഗത്തിൽ ഒഴുകുന്നവയാണ് ഹിമാലയൻ നദികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.