
ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മാറ്റിവച്ചു. ഒന്നര മണിക്കൂർ നീണ്ടുനിന്ന വാദമാണ് കോടതിയിൽ പൂർത്തിയായത്. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെട്ടതിനാൽ, എം എൽ എയുടെ അപേക്ഷയെ തുടർന്ന് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.
കേസിൽ, നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നും രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുവെന്നും പരാതിക്കാരി ചാറ്റുകളും കോളുകളും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചുവെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, എം എൽ എക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും, അതിജീവിത ഗർഭിണിയായിരിക്കെ പോലും ബലാത്സംഗം തുടരുകയും നിർബന്ധിതമായി അശാസ്ത്രീയ ഗർഭഛിദ്രം നടത്തുകയും ചെയ്തതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. അതിജീവിതയെ രാഹുൽ ക്രൂരമായി ഉപദ്രവിക്കുകയും കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്തതായും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.