
പാർട്ടിക്കിടെ തന്നെ ബലാത്സംഗം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയിൽ ടിവി സീരിയൽ നടൻ ആഷിഷ് കപൂറിനെ ഡൽഹി പൊലീസ് പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തു.
സമൂഹമാധ്യമത്തിലൂടെയാണ് പരാതിക്കാരിയും ആഷിഷുമായി പരിചയപ്പെടുന്നതെന്നും ഓഗസ്റ്റ് പകുതിയോടെ ഡൽഹിയിൽ വച്ച് നടന്ന ഒരു പാർട്ടിക്കിടെയാണ് പീഡനം നടന്നതെന്നും പൊലീസ് പറഞ്ഞു.
കപൂർ ശുചിമുറിയിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. ആഷിഷ് കപൂർ, ഇയാളുടെ സുഹൃത്ത്, സുഹൃത്തിൻറെ ഭാര്യ എന്നിവർക്കെതിരെയാണ് ആദ്യ എഫ്ഐആർ ഫയൽ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ പരാതിക്കാരി പിന്നീട് മൊഴി മാറ്റുകയും ആഷിഷ് മാത്രമാണ് തന്നെ പീഡിപ്പിച്ചതെന്ന് പറയുകയുമായിരുന്നു. സംഭവത്തിൻറെ വീഡിയോയും പകർത്തിയിരുന്നുവെന്ന് യുവതി പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള ദൃശ്യങ്ങളൊന്നും ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.