21 December 2025, Sunday

Related news

December 20, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025

മഴ തകര്‍ക്കുന്നു; പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട്

എവിൻ പോൾ
ഇടുക്കി
November 22, 2023 9:06 pm

സംസ്ഥാനത്തെ വീണ്ടും മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴ വീണ്ടും ശക്തമാകാൻ കാരണം. സംസ്ഥാനത്ത് ഇതുവരെ 14 ശതമാനം മഴ കൂടുതലാണ്. ഒക്ടോബർ ഒന്ന് മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 501.05 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 439.3 മില്ലി മീറ്റർ മഴയാണ് സാധാരണയായി ലഭിക്കേണ്ടിയിരുന്നത്.
തുലാവർഷ മഴ കൂടുതൽ പത്തനംതിട്ട ജില്ലയിലാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ന് വരെ പത്തനംതിട്ടയിൽ 949.1 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മഴക്കൂടുതൽ 71 ശതമാനമാണ്. തിരുവനന്തപുരം ജില്ലയിലും തുലാമഴ 38 ശതമാനം അധികമാണ്. ആലപ്പുഴ ജില്ലയിൽ 28 ശതമാനവും പാലക്കാട് 22, കോട്ടയം, എറണാകുളം ജില്ലകളിൽ 20 ശതമാനവും മഴ കൂടുതലാണ്.
വയനാട്ടിൽ മാത്രമാണ് മഴക്കുറവ് അനുഭവപ്പെടുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ മഴക്കുറവ് 20 ശതമാനമാണ്. ഇടുക്കിയിൽ മഴയുടെ ലഭ്യത സാധാരണ നിലയിലാണ്. ഒക്ടോബർ ഒന്ന് മുതൽ ഇന്ന് വരെ ഇടുക്കിയിൽ 480.9 മില്ലിമീറ്റർ മഴ ലഭിച്ചു.
Eng­lish Summary:Red alert in Pathanamthit­ta district
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.