
മാസങ്ങൾ നീണ്ട യുദ്ധം പ്രദേശത്തിന്റെ ഭൂരിഭാഗവും തകര്‍ത്തതോടെ തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിൽ പലസ്തീനികള്‍ താമസിക്കുന്നത് സെമിത്തേരികളില്‍. ഏകദേശം 30 കുടുംബങ്ങൾ ഒരേ സെമിത്തേരിയിൽ അഭയം തേടിയിട്ടുണ്ട്. ഗാസയിലെ രണ്ട് ദശലക്ഷത്തിലധികം വരുന്ന ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും രണ്ട് വർഷത്തെ പോരാട്ടം മൂലം പലായനം ചെയ്തിട്ടുണ്ട്. ഒക്ടോബർ 10 ന് ആരംഭിച്ച വെടിനിർത്തൽ സമയത്ത് ചിലർ തകർന്ന വീടുകളിലേക്ക് മടങ്ങി. മറ്റുള്ളവർ ഇസ്രയേലിന്റെ നിയന്ത്രണത്തിലല്ലാത്ത ചുരുക്കം ചില പ്രദേശങ്ങളിൽ ഇപ്പോഴും തിങ്ങിപ്പാർക്കുന്നുണ്ടെന്ന് എപി റിപ്പോർട്ട് ചെയ്യുന്നു. സെമിത്തേരിയിലെ മറ്റ് താമസക്കാർ വടക്കൻ ഗാസയിൽ നിന്നുള്ളവരാണ്. പണമില്ലാത്തതിനാൽ പലർക്കും സെമിത്തേരിയില്‍ തന്നെ തുടരുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.
സെമിത്തേരിയിലെ ജീവിതം ഭയം നിറഞ്ഞതാണെന്നും രാത്രി കാലങ്ങള്‍ കുട്ടികള്‍ ഉറങ്ങാന്‍ പോലും ഭയപ്പെടാറുണ്ടെന്നും താമസക്കാര്‍ പറയുന്നു. യുദ്ധസമയത്ത് ഇസ്രയേൽ സൈന്യം സെമിത്തേരികൾ ആക്രമിച്ചിരുന്നതിനാല്‍ ആ ആശങ്കയും കുടുംബങ്ങള്‍ക്കുണ്ട്. സംഘർഷകാലത്ത്, ആശുപത്രി മുറ്റങ്ങൾ ഉൾപ്പെടെ സാധ്യമാകുന്നിടത്തെല്ലാം മൃതദേഹങ്ങൾ സംസ്‌കരിച്ചു. പലസ്തീൻ ആചാരപ്രകാരം കുടുംബത്തോടൊപ്പം സംസ്‌കരിക്കണമെന്നാണ് അനുശാസിക്കുന്നത്, എന്നാൽ യുദ്ധം ആ പാരമ്പര്യങ്ങളെ തടസപ്പെടുത്തി. ഇപ്പോൾ, വെടിനിർത്തലോടെ, മരിച്ചവരെ കണ്ടെത്തുന്നതിലേക്ക് ശ്രമങ്ങൾ തിരിഞ്ഞു. ഖാൻ യൂനിസ് സെമിത്തേരിയിൽ, കുടുംബങ്ങൾ മിക്കവാറും എല്ലാ ദിവസവും പുതിയ ശവസംസ്കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. പലതും മണലും കല്ലുകളും കൊണ്ട് മാത്രമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.