
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാധാരണക്കാരുടെ അവകാശങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ വിപ്ലവകാരിയായിരുന്നു നല്ലകണ്ണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കമ്മ്യൂണിസ്റ്റ് ആശയങ്ങളും ദ്രാവിഡ രാഷ്ട്രീയവും ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കേണ്ട ഇരട്ടക്കുഴൽ തോക്കുകൾ പോലെയാണെന്ന് വിശ്വസിച്ച നേതാവായിരുന്നു നല്ലകണ്ണെന്ന് സ്റ്റാലിൻ പറഞ്ഞു. തൊഴിലാളി വർഗത്തിന്റെ ക്ഷേമത്തിനായി തന്റെ ജീവിതം പൂർണമായും സമർപ്പിച്ച നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്രാവിഡ മോഡൽ സർക്കാരിന് വേണ്ടി നല്ലകണ്ണിന് തഗെെസാൽ തമിഴർ പുരസ്കാരം നൽകാൻ സാധിച്ചത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.