
ഇന്ത്യക്കെതിരായ മത്സരശേഷം ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറുമായി റീല്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് പിന്നാലെ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ആർജെ പ്രിൻസി പരീഖിന് ബലാത്സംഗ ഭീക്ഷണി. ദക്ഷിണാഫ്രികയ്ക്കെതിരായ മത്സരത്തില്‍ 76 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 35 പന്തിൽ 63 റൺസെടുത്ത മില്ലറുടെ പ്രകടനമാണ് ഇന്ത്യക്ക് വെല്ലുവിളിയുയർത്തിയത്. ഇതിനെ ആസ്പദമാക്കിയാണ് റീല്‍ ചിത്രീകരിച്ചത്.
റീലിന് പിന്നാലെ തനിക്ക് ബലാത്സംഗ ഭീഷണികളടക്കം നേരിടേണ്ടിവന്നതായി പ്രിൻസി പരീഖ് പ്രതികരിച്ചിരുന്നു. അധിക്ഷേപങ്ങൾക്ക് ഇരയായതായും പ്രിൻസി പരീഖ് വെളിപ്പെടുത്തി. സൈബറാക്രമണങ്ങൾക്ക് പിന്നാലെ ഫേസ്ബുക്കിൽ നിന്ന് റീൽ നീക്കം ചെയ്തു. അതേസമയം ഇൻസ്റ്റഗ്രാമിൽ റീൽ ഇപ്പോഴുമുണ്ട്. ബലാത്സംഗ ഭീഷണികൾ സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ പരീഖ് പൊലീസിൽ പരാതിനൽകിയതായും അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.