വാതുവയ്പുകാര്‍ തന്നെ സമീപിച്ചതായി ബിസിസിഐയെ അറിയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെ വിവരങ്ങളാണ് വന്നയാള്‍ ചോദിച്ചതെന്നാണ് സിറാജ് വെളിപ്പെടുത്തിയത്.
അവസാന മത്സരത്തില്‍ ബാംഗ്ലൂര്‍ തോറ്റ ശേഷം തനിക്ക് ഒരുപാട് പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ടീമിലെ വിവരം തേടി ഒരാള്‍ സിറാജിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. സിറാജ് ഉടന്‍ തന്നെ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ വിവരം അറിയിച്ചു. സിറാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഹൈദരാബാദില്‍ നിന്നുള്ള ഒരു ഡ്രൈവറാണ് ഇയാള്‍. അതേസമയം വാതുവയ്പ് സംഘത്തിലെ ആളല്ല ഇയാള്‍ എന്നാണ് സൂചന. വാതുവയ്പ് കേസില്‍ എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത ചാന്ദില എന്നിവര്‍ അറസ്റ്റിലായതിന് പിന്നാലെ കര്‍ശന നടപടികളാണ് ബിസിസി കൈക്കൊണ്ടിട്ടുള്ളത്. വാതുവയ്പുമായി ബന്ധപ്പെട്ട് ഓരോ ടീമിനും ഓരോ എസിയു ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ കളിക്കാര്‍ക്കൊപ്പം താമസിച്ച് അവരെ നിരീക്ഷിക്കും.
English Summary: Royal Challengers star says revelation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.