
ഉക്രെയ്‌നിലെ വിവിധ നഗരങ്ങളിൽ ആക്രമണം രൂക്ഷമാക്കി റഷ്യ. ഹർകീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒന്നര വയസ്സുകാരിയടക്കം 10 പേർ കൊല്ലപ്പെട്ടെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നും കുട്ടികളടക്കം കൊല്ലപ്പെടുന്നുണ്ടെന്നും സെലെൻസ്കി ആരോപിച്ചു. തീരദേശ നഗരമായ ഒഡേസയിൽ അസർബൈജാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഊർജ്ജോൽപ്പാദന കേന്ദ്രത്തിലും റഷ്യൻ ആക്രമണമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.