
റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യു എസ് നിർമ്മിത എഫ്-16 യുദ്ധവിമാനമാണ് തകർന്നുവീണത്. ശനിയാഴ്ച രാത്രി റഷ്യ യുക്രൈനിൽ വ്യാപക ആക്രമണം നടത്തിയിരുന്നു. 477 ഡ്രോണുകളും 60 മിസൈലുകളുമടക്കം ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഇത് പ്രതിരോധിക്കുന്നതിനിടെയാണ് യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകർന്നതെന്ന് യുക്രൈൻ അറിയിച്ചു.
ജനവാസ കേന്ദ്രത്തിൽ വിമാനം ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാൻ ശ്രമിച്ചതിനാൽ, പൈലറ്റിന് സുരക്ഷിതമായി പുറത്തുകടക്കാൻ കഴിഞ്ഞില്ല. യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഒരു എഫ്-16 യുദ്ധവിമാനം തകരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.