
ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ തിരുവാഭരണ കമ്മീഷണറും കേസിലെ ഏഴാം പ്രതിയുമായ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) വീണ്ടും കസ്റ്റഡിയിൽ വാങ്ങി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്ന എസ് ഐ ടിയുടെ ആവശ്യം അംഗീകരിച്ച കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ദ്വാരപാലക ശിൽപ്പകങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം, മറ്റൊരു കേസായ കട്ടിളപ്പാളിയിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെ എസ് ബൈജു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.