12 February 2026, Thursday

Related news

February 10, 2026
February 8, 2026
February 5, 2026
January 21, 2026
January 20, 2026
January 19, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026

ശബരിമല സ്വർണ മോഷണ കേസ്: വ്യവസായി ഡി മണിക്കായി അന്വേഷണം ആരംഭിച്ച് എസ്ഐടി പ്രത്യേക സ്ക്വാഡ്

Janayugom Webdesk
തിരുവനന്തപുരം
December 24, 2025 4:40 pm

ശബരിമല സ്വർണ മോഷണക്കേസിൽ വ്യവസായി ഡി മണിക്കായി എസ് ഐ ടി യുടെ പ്രത്യേക സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം, കർണാടകയിലെ ബെല്ലാരിയിൽ എസ് ഐ ടി വീണ്ടും പരിശോധന ആരംഭിച്ചിരുന്നു. കേസിൽ അറസ്റ്റിലായ ഗോവർധന്റെ റൊദ്ദം ജ്വല്ലറിയിലടക്കം വീണ്ടും പരിശോധന നടത്താനാണ് തീരുമാനം.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ഡി മണിക്കെതിരെ മൊഴികളും വിവരങ്ങളും ലഭിച്ച പശ്ചാത്തലത്തിലാണ് എസ് ഐ ടി യുടെ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കാൻ തീരുമാനിച്ചത്. ഡി മണിയുമായി ബന്ധപ്പെടുന്ന അന്വേഷണം ചെന്നൈയിൽ എത്തിയ പ്രത്യേക സംഘം ആരംഭിച്ചു കഴിഞ്ഞു.
നിലവില്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിഗ്രഹ കടത്തിൽ ഡി മണി ഇടനില നിന്നു എന്നതായിരുന്നു അന്വേഷണസംഘത്തിന് ലഭിച്ചിരുന്ന മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആരാണ് ഡി മണി എന്നതും അയാൾക്ക് എന്താണ് ശബരിമലയിലെ സ്വർണ മോഷണക്കേസുമായി ബന്ധമെന്നും ഉള്ള കാര്യം എസ്ഐടി പരിശോധന തുടങ്ങിയത്. 

അതേസമയം എസ് ഐ ടി യുടെ ഒരു സംഘം വീണ്ടും കർണാടകയിലെ ബെല്ലാരിയിൽ എത്തി. ബെല്ലാരിയിൽ വ്യാപകമായി പരിശോധന നടത്തുക എന്നതാണ് അന്വേഷണ സംഘത്തിൻറെ ലക്ഷ്യം. അന്വേഷണത്തിന്റെ ഭാഗമായി നിലവിൽ കേസിൽ അറസ്റ്റിലുള്ള ഗോവർധന്റെ റൊദ്ദം ജ്വല്ലറിയിലും വീണ്ടും പരിശോധന നടത്തും. മുൻപ് നടത്തിയ പരിശോധനയിൽ ജ്വല്ലറിയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കേസിൽ ഗോവർധനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് എസ് ഐ ടി വീണ്ടും ബെല്ലാരിയിൽ എത്തിയത്. കേസിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ കെ പി ശങ്കർദാസ് എൻ വിജയകുമാർ എന്നിവർക്ക് എസ് ഐ ടി നോട്ടീസ് അയച്ചു. ഈ മാസം 26ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.