
ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പഞ്ചലോഹത്തിൽ തീർത്ത ‘വാജി വാഹനം’ അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് നിർണ്ണായകമായ ഈ ശിൽപ്പം എസ് ഐ ടി കണ്ടെടുത്തത്.
ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന, ഏകദേശം 11 കിലോ തൂക്കം വരുന്ന ഈ വാജി വാഹനം 2017ലാണ് തന്ത്രി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. സ്വർണ്ണം പൊതിഞ്ഞ ഈ പുരാതന ശിൽപ്പം തിരികെ നൽകാൻ തയ്യാറാണെന്ന് വിവാദങ്ങളെത്തുടർന്ന് അദ്ദേഹം നേരത്തെ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. വർഷങ്ങൾ പഴക്കമുള്ളതും അതീവ മൂല്യമുള്ളതുമായ ഈ വാജി വാഹനം കോടതിയിൽ ഹാജരാക്കിയത് കേസ് അന്വേഷണത്തിൽ വലിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.