
സംസ്ഥാനത്ത് വ്യാപകമായി ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ബിസ്കറ്റ് മിട്ടായികൾ ഐസ്ക്രീം ചോക്ലേറ്റ് ഉല്പന്നങ്ങൾ തുടങ്ങിയവ വിൽപ്പന നടത്തുന്ന സ്റ്റാളുകൾ വ്യാപകമായി കണ്ടുവരുന്നു. സ്കൂളുകൾ നേരിട്ടാണ് ഇത്തരം വില്പന നടത്തുന്നത്. കൊച്ചുകുട്ടികളെ ആകർഷിക്കതക്ക തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ വില്പന നടത്തുന്നതുമൂലം വലിയ സാമ്പത്തിക ലാഭവും കിട്ടുന്നു. എന്നാൽ വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് രക്ഷിതാക്കൾ അറിയാതെ പണം കൈക്കലാക്കി ഇത്തരം സ്ഥിരം സാധനങ്ങൾ വാങ്ങുന്നു. കുട്ടികളെ തെറ്റായ നിലയിലേക്ക് മാറ്റാൻ ഇതു കാരണമാകുന്നു അതിനാൽ ഭക്ഷണസാധനങ്ങൾ പണം നൽകി വിൽപ്പന നടത്തുന്നത് സ്കൂളിൽ നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ട് വിദ്യഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി പൊതു പ്രവർത്തകൻ എബി ഐപ്പ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.