
പാകിസ്താനുമായി പ്രതിരോധ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യ. ഖത്തറിൽ നടന്ന ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ് കരാർ. ഇരു രാജ്യങ്ങളെയും ആര് ആക്രമിച്ചാലും പ്രതിരോധിക്കാനുണ്ടാകുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇന്ത്യ‑പാകിസ്താൻ ബന്ധങ്ങളിലെ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കരാർ എന്നതും ശ്രദ്ധേയമാണ്.
ട്രംപിന്റെ സന്ദർശനത്തിന് ശേഷം ഒരു ഭരണാധികാരിക്ക് ലഭിച്ച മികച്ച സ്വീകരണമാണ് കഴിഞ്ഞ ദിവസം സൗദിയിലെത്തിയ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ലഭിച്ചത്. സൗദി അറേബ്യയുടെ എഫ് 15 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ എത്തിയ ഷെഹ്ബാസ് ഷെരീഫിനെ സൗദി കിരീടാവകാശി സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.