16 February 2026, Monday

Related news

September 22, 2025
September 13, 2025
July 28, 2025
July 28, 2025
July 16, 2025
July 14, 2025
July 3, 2025
July 1, 2025
May 13, 2025
May 8, 2025

പഹല്‍ഗാം ആക്രമണത്തിന് സഹായിച്ചയാളിനെ സുരക്ഷാ സേന പിടികൂടി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയില്‍ചാടിയ ആള്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2025 1:07 pm

ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ക്ക് ഭക്ഷണവും, മറ്റ് സഹായങ്ങളും നല്‍കിയ യുവാവ് സുരക്ഷാ സേനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണ് മുങ്ങിമരിച്ചു. ലഷ് കറെ തോയ്ബ സംഘാംഗമെന്ന് സംശയിക്കുന്ന ഇകിയാസ അഹമ്മദ് മാഗ്രേയ് ആണ് മരിച്ചത്.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇയാളെ ജമ്മു കശ്മീര്‍ പോലീസ് ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തത്. കുല്‍ഗാമിലെ ടംഗ്മാര്‍ഗിലെ വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ചുനല്‍കിയതായി ഇംതിയാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

ഭീകരവാദികളുടെ ഒളിയിടം അറിയാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഞായറാഴ്ച, സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്ക് അവിടേക്കുള്ള വഴികാണിക്കുന്നതിനിടെയാണ് ഝലം നദിയുടെ പോഷകനദിയായ വേഷ്‌വയില്‍ ചാടി രക്ഷപ്പെടാന്‍ ഇംതിയാസ് ശ്രമിച്ചത്. എന്നാല്‍ നദിയിലെ ശക്തമായ ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നു. ഭീകരവാദികളെ വളഞ്ഞ് പിടികൂടാനുള്ള നടപടിയുമായി നീങ്ങവേ, ഇംതിയാസ് നദീതീരത്തേക്ക് പോവുകയും ജലമാര്‍ഗം രക്ഷപ്പെടാമെന്ന കണക്കുകൂട്ടലില്‍ നദിയിലേക്ക് ചാടുകയുമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

സുരക്ഷാസേനയുടെ ഡ്രോണിലാണ് ഇംതിയാസ് നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. കുല്‍ഗാമിലെ അഹര്‍ബാല്‍ മേഖലയിലെ അദ്ബാല്‍ നീര്‍ച്ചാലില്‍നിന്നാണ് ഇംതിയാസിന്റെ മൃതദേഹം വീണ്ടെടുത്തത്. ഇംതിയാസ് നദിയിലേക്ക് ചാടുന്നതിന്റെയും അല്‍പദൂരം നീന്താന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുമുണ്ട്. എന്നാല്‍, ഇംതിയാസ് പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.