
ലഹരി കച്ചവടത്തിന് പൂട്ടിടാനൊരുങ്ങി കുവൈറ്റ്. ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കും തടയിടാൻ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവർക്കും പ്രധാന ഇടപാടുകാർക്കും വധശിക്ഷ നൽകാനുള്ള പുതിയ നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുള്ളത്.
ലഹരി ഉപയോഗം മൂലമുണ്ടാകുന്ന വ്യാപകമാകുന്ന കുറ്റകൃത്യങ്ങളെ തുടര്‍ന്നാണ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാൻ കുവൈത്ത് ഭരണകൂടം ഒരുങ്ങുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ലഹരി കടത്ത്, സംഭരണം, വിതരണ തുടങ്ങിയ കുറ്റങ്ങൾക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.