
കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഷഹബാസ് ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞ് പരീക്ഷാ ബോർഡ്. അന്വേഷണ പുരോഗതി അനുസരിച്ച് ആവശ്യമെങ്കിൽ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് ബോർഡ് വ്യക്തമാക്കി. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിൻറെ നിർദേശ പ്രകാരെ ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു. തുടർന്ന് വെള്ളിമാട്കുന്ന് ജുവനൈൽ ബൈ ഹോമിൽ സുരക്ഷ സന്നാങ്ങളേോടെയായിരുന്നു പരീക്ഷ എഴുതിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.