ഷേയ്ക്ക് തയ്യാറാക്കാനുള്ള രുചിയുള്ള ഷെമാം കൃഷി ചെയ്യുകയാണ് കഞ്ഞിക്കുഴി പതിനേഴാം വാർഡിൽ പുത്തൻവെളി സാംബശിവൻ.പാട്ടത്തിനും സ്വന്തമായും ഉള്ള രണ്ടര ഏക്കർ പാടശേഖരത്തിൽ കൃഷിയിറക്കിയ ഷെമാമിന്റെ വിളവെടുപ്പ് കൃഷി വകുപ്പു മന്ത്രിപി പ്രസാദ് നിർവഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ,കെ കെ കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്ണൻ ‚ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ ‚കർമ്മസേന കൺവീനർ ജി ഉദയപ്പൻ, പഞ്ചായത്തംഗം സി കെ ശോഭനൻ , കൃഷി ഓഫീസർ റോസ്മി ജോർജ് , ബ്ലോക്ക്പഞ്ചായത്തംഗംപി എസ്ശ്രീലത എന്നിവർ പങ്കെടുത്തു.
കത്തുന്ന ചൂടിൽഏറെ പണിപ്പെട്ടാണ് മറുനാടൻ പഴവർഗ്ഗമായ ഷെമാം വിളവാക്കിയത്.വിളഞ്ഞ ഷെമാമിന് ആവശ്യക്കാർ ഏറെയാണ്.
ചാണകവും കോഴി വളവുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത നാടൻ ഷെമാമിന് രുചി കൂടുതലാണ്.നോമ്പുകാലമായതോടെ വലിയ ആവശ്യക്കാരാണ് ഉള്ളത്.തണ്ണിമത്തനും പൊട്ടു വെള്ളരിയും സലാഡു വെള്ളരിയും ഷെമാമിനൊപ്പം സാംബശിവൻ കൃഷി ചെയ്യുന്നുണ്ട്. പ്രാദേശിക മാർക്കറ്റിലാണ് വിപണനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.