
പ്രവാസിയായ ഷിലു ജോസഫ് രചിച്ച കഥാസമാഹാരം ‘അകം പാതി പുറം പാതി’ നിയമസഭ പുസ്തകോത്സവത്തിൽ വച്ച് മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം നിർവഹിച്ചു. സാഹിത്യകാരൻ ജി ആർ ഇന്ദുഗോപൻ ഏറ്റുവാങ്ങി.
സമകാലിക ലോകത്തെ
ഗ്രസിച്ച വർഗീയത,
ജാതീയ ബോധം,
സ്ത്രീക്കെതിരെ പുരുഷമേധാവിത്വ സമൂഹം കാണിക്കുന്ന
അടിച്ചമർത്തലുകൾ, ദളിത് ആയതിനാൽ പ്രണയത്തിലും ദാമ്പത്യത്തിൽ പോലും നേരിടുന്ന വിവേചനം എന്നിങ്ങനെ വർത്തമാന ജീവിതത്തിന്റെ പരിച്ഛേദമായ കഥകളാണ് പുസ്തകത്തിലുള്ളത്.
എഴുത്തുകാരി ഡോ. കെ പ്രസീത പുസ്തകം പരിചയപ്പെടുത്തി. സംവിധായകൻ സലാം ബാപ്പു, നടി അഞ്ജിത ബി ആർ, എഴുത്തുകാരൻ പി ജിംഷാർ, സായൂജ് ബാലുശ്ശേരി എന്നിവർ സംസാരിച്ചു. ഷിലു ജോസഫ് മറുപടി പറഞ്ഞു. മാൻകൈന്റ് ലിറ്ററേച്ചർ ആണ്
പ്രസാധകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.