16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 6, 2024
August 6, 2024
August 4, 2024
July 29, 2024
July 29, 2024
July 28, 2024
July 27, 2024
July 27, 2024
July 27, 2024

ഷിരൂര്‍ മണ്ണിടിച്ചില്‍; തിരച്ചില്‍ തുടരും

Janayugom Webdesk
കോഴിക്കോട്
July 29, 2024 9:00 am

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരും. കേരള മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തീരുമാനം. നേരത്തെ തിരച്ചിൽ അവസാനിപ്പിക്കാനുള്ള കർണാടകയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
തിരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുപോകും. ചെളിയും മണ്ണും ഇളക്കി ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ മാത്രമായിരിക്കും ഇന്ന് പരിശോധന നടത്തുകയെന്നും അറിയിപ്പിലുണ്ട്. 

തിരച്ചിൽ നിർത്തരുതെന്ന് ആവശ്യപ്പെട്ട് അർജുന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തിരച്ചിൽ തുടരണം. പെട്ടെന്ന് തിരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ട്. അർജുനെ മാത്രമല്ല ബാക്കി രണ്ടു പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായും തിരച്ചിൽ തുടരണം. കാലാവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടരണമെന്നും അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു. 

ഇന്നലെ വൈകിട്ട് നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് കർണാടക താല്‍ക്കാലികമായി തിരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.
രണ്ടു ദിവസങ്ങളായി മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയും സംഘവുമായിരുന്നു തിരച്ചിൽ നടത്തിയത്. നദിയിലെ ശക്തമായ ഒഴുക്കും പ്രതികൂല സാഹചര്യങ്ങളും മൂലം തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് മാൽപെ അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Shirur land­slide; The search will continue

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.