26 June 2024, Wednesday
KSFE Galaxy Chits

Related news

June 24, 2024
June 18, 2024
June 13, 2024
June 11, 2024
May 31, 2024
May 29, 2024
May 18, 2024
May 17, 2024
May 17, 2024
May 17, 2024

ജാമ്യംനിഷേധിച്ച ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 30, 2023 12:42 pm

ഡല്‍ഹിഎക്സൈസ് നയഅഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍കേസുകളില്‍ തനിക്ക് ജാമ്യം നിഷേധിച്ചഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും, ആംആദ്മിപാര്‍ട്ടിനേതാവുമായ മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. ഒക്ടോബര്‍ 30സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കാന്‍ വിസമ്മതിച്ചിരുന്നു.

മൊത്തമദ്യവില്‍പ്പനയില്‍ 338 കോടി രൂപയുടെ ലാഭം ഉണ്ടായെന്നും അതുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വിഎന്‍ഭട്ടി എന്നിവരടങ്ങിയ ബഞ്ച് ആണ് ജാമ്യംനിഷേധിച്ചത്.പിഎംഎല്‍ നിയമപ്രകാരം സമര്‍പ്പിച്ച പരാതിയില്‍ കാരണങ്ങള്‍ വ്യക്തമാണ്.പൊതുപ്രവർത്തകൻ കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 പ്രകാരം നിർവചിച്ചിരിക്കുന്ന പ്രകാരംമൊത്തവ്യാപാര വിതരണക്കാർ സമ്പാദിച്ച 7 ശതമാനം കമ്മീഷൻ/ഫീസിന്റെ അധിക തുകയായ 338 കോടി രൂപ കുറ്റകരമാണെന്ന് സിബിഐയുടെ കുറ്റപത്രം പരാമർശിച്ചിരുന്നു.

ഇഡിയുടെ പരാതി പ്രകാരം 338 കോടി രൂപ കുറ്റകൃത്യത്തിന്റെ വരുമാനം ഉണ്ടാക്കിയതായി ബെഞ്ച് പറഞ്ഞു. ഈ തുക മൊത്തവ്യാപാര വിതരണക്കാർ 10 മാസത്തിനുള്ളിൽ നേടിയെടുത്തു. ഈ കണക്ക് തർക്കിക്കാനോ വെല്ലുവിളിക്കാനോ കഴിയില്ല. അതിനാൽ,പുതിയ എക്സൈസ് നയം തിരഞ്ഞെടുത്ത കുറച്ച് മൊത്ത വിതരണക്കാർക്ക് അപ്രതീക്ഷിത നേട്ടം നൽകാനാണ് ഉദ്ദേശിച്ചത്,അവർ കൈക്കൂലിനൽകാകി അതിനല്‍ മനീഷിന്റെ ഗൂഢാലോചനയും പങ്കാളിത്തവും ഉള്ളതായി സിബിഐയുടെ കുറ്റപത്രത്തിൽ നിന്ന് ബെഞ്ച് ചൂണ്ടിക്കാട്ടുന്നു.ഫെബ്രുവരി 26 നാണ് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അന്നുമുതൽ എഎപി നേതാവ് കസ്റ്റഡിയിലാണ്. 

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയെ തിഹാർ ജയിലിൽ ചോദ്യം ചെയ്തതിന് ശേഷം മാർച്ച് 9 ന് സിബിഐ എഫ്‌ഐആറിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തു.ഫെബ്രുവരി 28‑ന് ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. 2021 നവംബർ 17‑ന് ഡൽഹി സർക്കാർ നയം നടപ്പാക്കിയിരുന്നുവെങ്കിലും അഴിമതി ആരോപണത്തെ തുടർന്ന് 2022 സെപ്റ്റംബർ അവസാനം അത് റദ്ദാക്കി. പുതിയ നയത്തിന് കീഴിൽ മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഏകപക്ഷീയമായി വർധിപ്പിച്ചതായി അന്വേഷണ ഏജൻസികൾ പറയുന്നു.പുതിയ നയം കാർട്ടിലൈസേഷനിൽ കലാശിച്ചതായും മദ്യ ലൈസൻസിന് അർഹതയില്ലാത്തവരെ പണ ആനുകൂല്യങ്ങൾക്കായി അനുകൂലിച്ചതായും ഏജൻസികൾ ആരോപിച്ചു. എന്നാൽ, ഡൽഹി സർക്കാരും സിസോദിയയും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പുതിയ നയം വരുമാനം വർധിപ്പിക്കാൻ ഇടയാക്കുമെന്നും സിസോദിയയും കൂട്ടരും പറയുന്നു

Eng­lish Summary:
Siso­dia approached the Supreme Court seek­ing review of the order deny­ing bail

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.