
പതിനാറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാൻ ഓസ്‌ട്രേലിയ ഒരുങ്ങുന്നു. പ്രായം ഉറപ്പാക്കുന്ന സാങ്കേതികവിദ്യ ഫലപ്രദമായും സ്വകാര്യമായും പ്രവർത്തിക്കുമെന്ന് ഒരു പ്രധാന സർക്കാർ പിന്തുണയുള്ള ട്രയലിൽ കണ്ടെത്തിയത്. ഇതോടയാണ് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകൾ തെളിഞ്ഞത്.
1,000-ലധികം സ്കൂൾ വിദ്യാർത്ഥികളെയും നൂറുകണക്കിന് മുതിർന്നവരെയും ഉൾപ്പെടുത്തി നടത്തിയ ഏജ് അഷ്വറൻസ് ടെക്നോളജി ട്രയൽ, ഉപയോക്താവിന്‍റെ വ്യക്തിഗത വിവരങ്ങൾ അമിതമായി ശേഖരിക്കാതെ നിലവിലുള്ള ഉപകരണങ്ങൾക്ക് ഒരു ഉപയോക്താവിന്‍റെ പ്രായം എത്രത്തോളം കൃത്യമായി പരിശോധിക്കാൻ കഴിയുമെന്ന് പരീക്ഷിച്ചിരുന്നു. യുകെ ആസ്ഥാനമായുള്ള എൻജിഒ ഏജ് ചെക്ക് സർട്ടിഫിക്കേഷൻ സ്കീം (ACCS) ആണ് ഈ ട്രയലിന് മേൽനോട്ടം വഹിച്ചത്. ഓസ്‌ട്രേലിയയുടെ നിർദ്ദിഷ്ട നിയമനിർമ്മാണം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഇതിലൂടെ നടക്കാന്‍ പോകുന്നത്.
ഓസ്‌ട്രേലിയയിൽ പ്രായം ഉറപ്പാക്കുന്നതിന് കാര്യമായ സാങ്കേതിക തടസ്സങ്ങളൊന്നുമില്ലെന്ന് എസിസിഎസ് സിഇഒ ടോണി അലൻ പറഞ്ഞു. ഒരു സിസ്റ്റവും പൂർണ്ണമല്ലെന്ന് അലൻ സമ്മതിച്ചു. എന്നാൽ ഓസ്‌ട്രേലിയയിൽ പ്രായം ഉറപ്പാക്കൽ സ്വകാര്യമായും കാര്യക്ഷമമായും ഫലപ്രദമായും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ചില ഉപകരണങ്ങൾ ആവശ്യമുള്ളതിലും കൂടുതൽ ഡാറ്റ ശേഖരിച്ചേക്കാമെന്നത് കൂടുതൽ ശ്രദ്ധിക്കും. ഇപ്പോഴുള്ള പരിശോധനാ മാതൃക ഒരു മൾട്ടിലെയർഡ് സമീപനമാണ്. പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള രേഖകൾ ഉപയോഗിച്ച് പരമ്പരാഗത ഐഡി അടിസ്ഥാനമാക്കിയുള്ള പരിശോധനകളോടെയാണ് ഇത് ആരംഭിക്കുന്നത്.
ഇവ സ്വതന്ത്ര സിസ്റ്റങ്ങളിലൂടെ പരിശോധിക്കപ്പെടുന്നു, കൂടാതെ പ്ലാറ്റ്‌ഫോമുകൾക്ക് നേരിട്ട് രേഖകൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. ബയോമെട്രിക് എസ്റ്റിമേഷൻ ആണ് മറ്റൊരു സ്റ്റെപ്പ്. ഉപയോക്താക്കൾക്ക് ഒരു സെൽഫിയോ ചെറിയ വീഡിയോയോ അപ്‌ലോഡ് ചെയ്യണം. ഇത് എഐ ഉപയോഗിച്ച് പ്രായം നിർണ്ണയിക്കുകയും പിന്നീട് ഈ രീതി വേഗത്തിലുള്ളതും ബയോമെട്രിക് ഡാറ്റ ശേഖരിക്കാത്തതുമാക്കുന്നു. മൂന്നാമത്തെ ഘടകം ‑സന്ദർഭോചിതമായ അനുമാനം (contextual inference) ആണ്. ഇമെയിൽ തരം, ഭാഷ, ഡിജിറ്റൽ പെരുമാറ്റം തുടങ്ങിയ സ്വഭാവരീതികളിൽ നിന്ന് ഉപയോക്താവിന്‍റെ പ്രായം കൂടുതൽ കണക്കാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.