5 December 2025, Friday

Related news

December 3, 2025
December 3, 2025
November 30, 2025
November 26, 2025
November 23, 2025
November 22, 2025
November 22, 2025
November 22, 2025
November 16, 2025
November 15, 2025

ലിംഗപരമായ അതിക്രമം ദേശീയ ദുരന്തമായി ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു

Janayugom Webdesk
കേപ് ടൗണ്‍
November 22, 2025 9:18 pm

രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെ ലിംഗാധിഷ്ഠിത അക്രമവും സ്ത്രീഹത്യയും ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. തുടർച്ചയായ അക്രമങ്ങൾ ഉയർത്തുന്ന ജീവിത സുരക്ഷാ അപകടസാധ്യതകൾ” വിലയിരുത്തിയ ശേഷം, ജിബിവിഎഫ് ദുരന്തത്തിന്റെ പരിധിയിലെത്തിയെന്ന് സർക്കാര്‍ സമ്മതിച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന ലിംഗാധിഷ്ഠിത അക്രമത്തിന്റെയും സ്ത്രീഹത്യയുടെയും (ജിബിവിഎഫ്) നിരക്കുകളിൽ മുന്നിലാണ് രാജ്യം. ഇത് ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി മരണങ്ങൾക്ക് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലിംഗസമത്വ സംഘടനയായ യുഎൻ വിമൻ പറയുന്നു. 

2022 ലെ സർക്കാർ സർവേയിൽ മൂന്നിൽ ഒരു ദക്ഷിണാഫ്രിക്കൻ സ്ത്രീ ശാരീരിക അതിക്രമം അനുഭവിച്ചിട്ടുണ്ടെന്നും ഏകദേശം 10 ശതമാനം പേർ ലൈംഗിക അതിക്രമം നേരിട്ടിട്ടുണ്ടെന്നും കണ്ടെത്തി. 2025 ലെ ആദ്യ മൂന്ന് മാസങ്ങളിൽ 10,700-ലധികം ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, എന്നാൽ യഥാർത്ഥ സംഖ്യകൾ വളരെ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിനാളുകളാണ് ലിംഗാധിഷ്ഠിത അക്രമത്തിനും സ്ത്രീഹത്യയ്ക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കേപ് ടൗണ്‍ മുതല്‍ ജോഹന്നാസ്ബർഗ് വരെ പ്രതിഷേധക്കാര്‍ ഒത്തുകൂടി. വിമൻ ഫോർ ചേഞ്ച് എന്ന അഭിഭാഷക സംഘടനയാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.