
തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന ഒരു മരുന്നും കേരളത്തിൽ വിൽക്കരുതെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇതുസംബന്ധിച്ച നിർദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കൂടാതെ, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ ഫ്രഷ് ടി ആർ 60ml ചുമ മരുന്നിന്റെ വിൽപ്പനയും സംസ്ഥാനത്ത് നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോളർ ആരംഭിച്ച സാഹചര്യത്തിലാണ് കേരളത്തിലും ഈ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ അഞ്ച് മരുന്ന് വിതരണക്കാരാണ് ഈ കമ്പനിയുടെ മരുന്നുകൾ വിതരണം ചെയ്യുന്നത്. ഈ വിതരണക്കാരോട് ഉടൻതന്നെ മരുന്ന് വിതരണം നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിർദേശം മറികടന്ന് മരുന്ന് വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഈ മരുന്നുകൾ കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും അറിയിപ്പിൽ പറയുന്നു.
ഈ മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നില്ലെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.