13 February 2026, Friday

Related news

February 6, 2026
January 28, 2026
January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025

കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
June 24, 2024 3:16 pm

ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവിനെതിരെ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണനക്കായി മാറ്റി. വിചാരണക്കോടതി നല്‍കിയ ജാമ്യം താല്‍ക്കാലികമായി സ്റ്റെ ചെയ്ത ഹോക്കോടതി നടപടിക്കെതിരായ ഹര്‍ജിയില്‍ ഡല്‍ഹിമുഖ്യമന്ത്രിയും, ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനായി മുതിര്‍ന്ന അഭിഭാഷകര്‍ അഭിഷേക് മനു സിങ് വി ഹാജരായി. ഇഡിക്കായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.

നാളെയോ മറ്റന്നാളോ ദില്ലി ഹൈക്കോടതി അന്തിമ ഉത്തരവിടാനിരിക്കുകയാണെന്ന് തുഷാര്‍ മേത്ത വാദിച്ചു. ഇതോടെ ഹൈക്കോടതി രണ്ട് ദിവസത്തിനകം അന്തിമ ഉത്തവിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്ന് ജസ്റ്റിസ് മനോജ് മിശ്ര ചോദിച്ചു. ഇപ്പോള്‍ മറ്റൊരു ഉത്തരവിടേണ്ട സാഹചര്യമുണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞു.വിചാരണക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ പരിഗണിക്കാതെ ഹൈക്കോടതി ഇഡിയുടെ അപ്പീലില്‍ സ്റ്റേ അനുവദിച്ചത് നീതി നിഷേധമെന്ന് സിങ്വിയും മറ്റൊരു അഭിഭാഷകന്‍ വിക്രം ചൗധരിയും അഭിപ്രായപ്പെട്ടു. 

അതേസമയം ദില്ലി ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശം നടത്തി. വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ പൂര്‍ണരൂപം കാണുന്നതിന് മുന്‍പ് ദില്ലി ഹൈക്കോടതി അത് സ്റ്റേ ചെയ്തത് അസ്വഭാവികമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Eng­lish Summary:
Supreme Court adjourned con­sid­er­a­tion of Kejri­wal’s petition

You may also like this video:

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.