22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 29, 2025
December 27, 2025
December 11, 2025
December 5, 2025

ഉത്തര്‍പ്രദേശിലെ മദ്രസാ നിയമം റദ്ദാക്കിയതിന് സുപ്രീംകോടതിയുടെ സ്റ്റേ

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2024 10:04 am

യുപിയിലെ മദ്രസാ വിദ്യാര്‍ത്ഥികളെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് മദ്രസാനിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. യുപി ബോര്‍ഡ് ഓഫ് മദ്രസ എഡ്യുക്കേഷന്‍ ആക്ട് ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതി വിധിക്കെതിരായ അഞ്ച് പ്രത്യേകാനുമതി ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി .

17 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതാണ്‌ ഉത്തരവാണ് റദ്ദാക്കുന്നതെന്നും ഹൈക്കോടതിക്ക്‌ വീഴ്‌ചയുണ്ടായെന്നാണ്‌ പ്രാഥമിക നിഗമനമെന്നും ജസ്റ്റിസ്‌ ജെ ബി പർധിവാല, ജസ്റ്റിസ്‌ മനോജ്‌മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. വിവിധ മദ്രസ ഭാരവാഹികളുടെയും അധ്യാപകരുടെയും സംഘടനകളാണ്‌ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്‌. 

ഹൈക്കോടതി ഉത്തരവിട്ടത്‌ കൊണ്ട്‌ മാത്രമാണ്‌ നടപ്പാക്കാൻ തീരുമാനിച്ചതെന്ന്‌ യുപി സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ്‌ അറിയിച്ചു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട്‌ മദ്രസാനിയമത്തിനായി യുപി സര്‍ക്കാര്‍ വാദിക്കുന്നില്ലെന്ന്‌ ചീഫ്‌ജസ്റ്റിസ്‌ ചോദിച്ചു. അതേസമയം, കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ ആർ വെങ്കടരമണി ഹൈക്കോടതി ഉത്തരവിനെ പൂർണമായി പിന്തുണച്ചു. 120 വർഷത്തോളമായി നിലനിൽക്കുന്ന മദ്രസ സമ്പ്രദായത്തെ ഒറ്റയടിക്ക്‌ ഇല്ലാതാക്കുന്നതാണ്‌ ​ഹൈക്കോടതി വിധിയെന്ന്‌ ഹർജിക്കാർക്കുവേണ്ടി മനു അഭിഷേക്‌സിങ്ങ്‌വി ചൂണ്ടിക്കാട്ടി.

Eng­lish Summary:
Supreme Court’s stay on repeal of Madrasa Act in Uttar Pradesh

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.