
“അടിച്ചില്ലെങ്കിൽ കുട്ടികൾ നന്നാവില്ല” എന്നതിനോട് യോജിക്കാനാവില്ലെന്നും, വിദ്യാർത്ഥികൾക്ക് ശാരീരിക ശിക്ഷ നൽകാൻ അധ്യാപകർക്ക് അവകാശമില്ലെന്നും ഹൈക്കോടതി. വിദ്യാർത്ഥികളെ ചൂരൽ കൊണ്ട് തല്ലിയ രണ്ട് അധ്യാപകർക്കെതിരെ സുൽത്താൻ ബത്തേരി, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അച്ചടക്കത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ഇത്തരം ശിക്ഷ നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകുന്ന ചെറിയ ശിക്ഷകളെ ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ് സി ജയചന്ദ്രൻ വ്യക്തമാക്കി. അതേസമയം, നോർത്ത് പറവൂരിൽ നാലാം ക്ലാസുകാരിയെ പി വി സി പൈപ്പുകൊണ്ട് തല്ലിയ താൽക്കാലിക നൃത്താധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാരകായുധം ഉപയോഗിച്ച് വിദ്യാർത്ഥിയെ തല്ലിയെന്നതടക്കമുള്ള വകുപ്പുകൾ റദ്ദാക്കിയ കോടതി, ഈ കേസിൽ പുതിയ കുറ്റപത്രം നൽകാനും നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.