
നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 22വർഷം അധികതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ചിതറ തരിച്ചിറയിലെ രാജീവനെനെയാണ് (55) കാസർകോട് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ച വിധിച്ചത്.
ക്വാർട്ടേഴ്സിൽ താമസിച്ച് ജോലി ചെയ്തിരുന്ന പ്രതി മാങ്ങ നൽകാമെന്ന് പറഞ്ഞ് നാലര വയസ്സുകാരിയെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 2022 ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രൊസിക്യൂഷനുവേണ്ടി സ്പെഷൽ പ്രൊസിക്യൂട്ടർ എകെ പ്രിയ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.