3 January 2026, Saturday

Related news

January 1, 2026
December 30, 2025
December 25, 2025
December 23, 2025
December 21, 2025
December 20, 2025
December 19, 2025
December 10, 2025
December 10, 2025
December 9, 2025

അഞ്ചോളം ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതി അറസ്റ്റിൽ

Janayugom Webdesk
കൊല്ലം‍
April 18, 2025 10:47 am

വധശ്രമം അടക്കം അഞ്ചോളം ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുറ്റവാളി പൊലീസിന്റെ പിടിയിലായി. പടിഞ്ഞാറേകല്ലട വിളന്തറ ജീന ഭവനിൽ പ്രിൻസ്(25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിലെ പോളീടെക്നിക് കോളജിലെ വിദ്യാർത്ഥികളായ പ്രണവും അൻസിലും തമ്മിൽ 2024 നവംബർ മാസം തർക്കമുണ്ടാവുകയും ഈ വിരോധത്തിൽ പ്രണവും പ്രതിയായ പ്രിൻസും ഉൾപ്പെട്ട സംഘം കരുനാഗപ്പള്ളി ജീവാ ഗ്രൗണ്ടിൽ കളിച്ചുകൊണ്ട് നിന്ന അൻസിലിനെയും സുഹൃത്തുകളെയും ആക്രമിക്കുകയും ആക്രമണം കണ്ട് പിടിച്ചുമാറ്റാൻ എത്തിയ സമീപവാസിയായ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

സംഭവ ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ തമിഴ്‌നാട് ഹൊസൂറിൽ നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടിയത്. ഈ കേസിൽ ഉൾപ്പെട്ട ഇയാളുടെ കുട്ടാളികളായ മറ്റ് പ്രതികളെ നേരത്തെ തന്നെ പിടികൂടിയിരുന്നു. പിടിയിലായ പ്രിൻസ് ശാസ്താംകോട്ട സ്റ്റേഷനിൽ വധശ്രമം അടക്കം മൂന്നു കേസുകളിലും പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി സ്റ്റേഷനിൽ ഹൈവേ കവർച്ചയടക്കം കേസുകളിലും ഉൾപ്പെട്ട ശേഷം ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. അന്വേഷണത്തിൽ ഇയാൾക്കെതിരെ നേരത്തെ ശൂരനാട്, ചവറ തെക്കുംഭാഗം സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജു വിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ഷാജിമോൻ, രവിചന്ദ്രൻ, സിപിഒമാരായ സരൺ തോമസ്, റിയാസ്, രതീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.